Introduction

ഒരു ജനത അനശ്വരമാക്കിയ മഹാ സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലും അവാച്യമായ സൗന്ദര്യത്തോടെ അവര്‍ അതിനോട് കാണിക്കുന്ന പ്രണയവും പ്രതിബദ്ധ്തയുമാണ് സുമയുടെ ആധാരം. അതുകൊണ്ടുതന്നെ നമ്മളെ അറിയുന്നതിനും അറിയിക്കുന്നതിനും ഈ ബുള്ളറ്റിന്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടേതാണ് - ഇവിടെ നിങ്ങള്‍ക്ക് എന്തും കുറിക്കാം. കഥകളും കവിതകളും കുറിപ്പുകളും എല്ലാം. മലയാളി സമൂഹത്തെ അറിയിക്കാനുള്ള എലാ വാര്‍ത്തകളും ഇതില്‍ പോസ്റ്റ്‌ ചെയ്യാം. പ്രിയപ്പെട്ടവരുടെ വേര്‍പാടും വിവാഹവും ഒക്കെ. സാരംഗി പറയട്ടെ, സാന്‍ അന്റോണിയോ മലയാളിയുടെ നല്ല വിശേഷങ്ങള്‍

Thursday, April 17, 2014

Articles written by Cyriac Scaria

മാണിസാറും മോഡിയും പിന്നെ ചില വികസന ചിന്തകളും! 

 സിറിയക് സകറിയ 


അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞ 9 വര്‍ഷങ്ങളായി വിലക്കുള്ള എന്നാല്‍ അമേരിക്കക്കാരനെ പോലെ വികസനചിന്തകളുള്ള നരേന്ദ്ര മോഡിയും, പാലായും പേട്ടയും, വത്തിക്കാനും, ഇംഗ്ലണ്ടുമൊക്കെ ഒരു മൈതാനം പോലെ കണ്ട് പ്രവര്‍ത്തിക്കുന്ന അദ്ധ്വാന വര്‍ഗ്ഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാണിസാറും ഒന്നു തുലനം ചെയ്യപ്പെടുകയാണിവിടെ! വലിയ വിദ്യാഭ്യാസയോഗ്യതകളും കുലമഹിമയും വീമ്പുപറയാനില്ലാത്ത 'മോഡി' പ്രവാസികളായ ഗുജറാത്തികളില് നിന്നും വിവര സാങ്കേതിക മാധ്യമങ്ങളിലൂടെയും കേട്ടും കണ്ടും പഠിച്ച കാര്യങ്ങള് നിശ്ചയ ദാര്‍ഢ്യത്തോടെ നടപ്പിലാക്കി എന്നതാണ് അദ്ദേഹത്തെ ചോരക്കറയുടെ കളങ്കമുണ്ടെങ്കില് പോലും ഇന്ത്യന് കോര്‍പ്പറേറ്റുകളുടെയും, മധ്യവര്‍ഗ്ഗത്തിന്റെയും തമ്മില് ഭേദം തൊമ്മനാക്കുന്നത്. ഇസ്രായേലില് പരീക്ഷിച്ച ജലസംരക്ഷണ ജലസേചന പദ്ധതികളും അമേരിക്കയിലെ മുതലാളിത്ത വ്യവസായ നയങ്ങളും ജൂത ജനതയുടെ കൂട്ടായ്മയും കെട്ടുറുപ്പും പ്രായോഗിക മാര്‍ഗ്ഗമായപ്പോള് മറ്റേതു ഇന്ത്യന് സമൂഹത്തെക്കാളും വികസിക്കാന് അത് ഗുജറാത്തികളെ പ്രപ്തമാക്കി. വികസനത്തിന്റെ ഒരു പങ്ക് മധ്യവര്‍ഗ്ഗത്തിനും സാധാരണ ജനതയ്ക്കും ലഭ്യമാക്കുക വഴി തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില് വിജയിക്കുവാന് മോഡിയെ സഹായിച്ചു എന്നു പറയേണ്ടതില്ലല്ലോ. ആ ചിന്തയാണ് ശബരിമലയെക്കുറിച്ചും കേരളവികസനത്തെക്കുറിച്ചും വോട്ടിനു വേണ്ടിയാണേല് പോലും കൊച്ചിയില് മോഡി പങ്കു വച്ചത്. മാണിസാറിന്റെ അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്തത്തില് പറയുന്നതു പോലെ മുതലാളിവര്‍ഗ്ഗത്തിന്റെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും ഇടയില് കഴിയുന്ന ഒരു പ്രത്യേക വിഭാഗമാണ് അദ്ധ്വാനവര്‍ഗ്ഗം. ഉത്പാദന ഉപകരണങ്ങളും ഉപാധികളും സ്വന്തമായി കൈവശമുള്ളവര്. പൊതുവെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാതെ സ്വയം ജോലിചെയ്തുകൊണ്ട് തങ്ങളുടെ അധ്വാനശക്തി വിയര്‍പ്പിലൂടെ മൂലധനമാക്കുന്ന ഒരു വിഭാഗമാണവര്. ചിലപ്പോള് അവരുടെ കീഴില് വേതനം പറ്റുന്ന ഏതാനും തൊഴിലാളികള് ഉണ്ടായികൂടെന്നില്ല. സാങ്കേതിക വിദഗ്ധരും തൊഴില് വിദഗ്ധരും അധ്യാപകരും, ഏതാനും ഉദാഹരണങ്ങളാണ്. വാസ്തവത്തില് സമൂഹത്തെ ചൂഷണം ചെയ്യാതെ പ്രയത്‌നിച്ചു ജീവിക്കുന്ന ഈ അധ്വാന വിഭാഗത്തിന്റെ ശക്തിക്ക് മാര്‍ക്‌സിയന് സിദ്ധാന്തവാദികളോ കുത്തക മുതലാളിത്തമോ വിലകല്പിക്കുന്നില്ല. ഇന്ത്യയുടെ പ്രത്യേക സാഹചര്യം കണക്കിലെടുക്കുമ്പോള് ആവശ്യമായിട്ടുള്ളത് തൊഴിലാളികളും അധ്വാനവര്‍ഗ്ഗത്തില്‍പ്പെടുന്ന കൃഷിക്കാരുമുള്‍പ്പെടെ മറ്റെല്ലാ വിഭാഗങ്ങള് തമ്മിലുള്ള യോജിപ്പാണ്. അല്ലാതെ സംഘടനമല്ല. ഇവര് തമ്മിലുള്ള വര്‍ഗ്ഗസമരമല്ല വര്‍ഗ്ഗസമന്വയമാണഅ വേണ്ടത്.” മാണിസാറിന്റെ മേല്‍പറഞ്ഞ സിദ്ധാന്തശകലങ്ങളും മോഡിയുടെ സിദ്ധാന്തങ്ങളും തമ്മില് വൈരുദ്ധ്യങ്ങള് ധാരാളമുണ്ടെങ്കിലും പൊരുത്തങ്ങളും നമുക്ക് കാണാനാകും. മുതലാളിത്തത്തിലൂന്നിയ മതവര്‍ഗീയ മേധാവിത്വം മോഡി വിഭാവനം ചെയ്യുമ്പോള് വര്‍ഗ്ഗ വര്‍ണ്ണ സമന്വയത്തിലൂടെ തങ്ങളുടെ ശക്തിനിലനിര്‍ത്താമെന്ന് അവര് കണക്കുകൂട്ടുന്നു. വെള്ളാപ്പള്ളയുടെയും കെപിഎംഎസ് ന്റെ യും കരസ്പര്‍ശ്വത്തിലൂടെ ആ വര്‍ഗ്ഗസമന്വയമാണ് വിഭാവനം ചെയ്യുന്നത്. മാണിസാറാകട്ടെ ജാതിമത സീമകള്‍ക്കപ്പുറത്ത് നിന്നുകൊണ്ട് ഒരു സാര്‍വ്വലോക പ്രീതിക്കായാണ് സിദ്ധാന്തവുമായി ഇംഗ്ലണ്ടിലേക്ക് വരെ പറന്നത്. എന്തിനു പറയുന്നു മോഡിയുടെ സിദ്ധാന്തം ജയിക്കുമ്പോള് മാണിസാറിന്റെ സിദ്ധാന്തം അതിന് പറ്റിയ പരീക്ഷണശാലയായ പശ്ചിമഘട്ടത്തില് പോലും പ്രായോഗികമാകുന്നില്ല. ക്രിസ്ത്യന് ഹിന്ദു സഹോദരങ്ങള് ഏകദേശം തുല്യശതമാനത്തിലും മുസ്ലീംസമുദായം പ്രബലവുമായിട്ടുള്ള പശ്ചിമഘട്ടപ്രദേശങ്ങളില് ഒരു ജനകീയ പ്രശ്‌നമായി കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ ഫലപ്രദമായി അവതരിപ്പിക്കാന് അധ്വാനവര്‍ഗ്ഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിന് കഴിയാത്തത് ഒരു പക്ഷെ സ്വാര്‍ത്ഥനായ ഒരു പിതാവിന്റെ രാഷ്ട്രീയ സാഹചര്യങ്ങള് കൊണ്ടാവാം. അതുകൊണ്ടാണ് ആര്.എസ്.എസ്. എന്ന സംഘടന 'മോഡി എന്ന ഒറ്റയാനെ' വളര്‍ത്തിയെടുത്തതും എന്തിനും പോന്നവനാക്കിയതും. നഷ്ടപ്പെടാനൊന്നുമില്ലാത്ത 'മോഡിയും" മകന്റെ രാഷ്ട്രീയഭാവി 'കണ്ണിലെ കൃഷ്ണമണിപോലെ' കാണുന്ന മാണിസാറും തമ്മില് പ്രായോഗികതലത്തില് അന്തരങ്ങളേറെ. അല്ലെങ്കില് ഉമ്മന്‍ചാണ്ടി സര്‍ക്കാര് ഉണ്ടാവുമായിരുന്നില്ല. പി.സി.ജോര്‍ജ്ജിന് കരിങ്കല് ക്വാറികളുടെ കരുത്തുള്ള നാമമുണ്ടാവുമായിരുന്നില്ല. അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്തത്തിന്റെ ആദ്യ ആപ്ലിക്കേഷനായി പശ്ചിമഘട്ടം മാറുമായിരുന്നു. Unesco Heritage site ലുള്ള - “Great Smoky Mountain National Park” ഓ ,അല്ലെങ്കില് Swiss Alps Jungfrau- Aletsch പോലെയോ ഇടുക്കി മാറ്റപ്പെട്ടേനെ. ശബരിമലയെ ഒരു അന്താരാഷ്ട്ര കേന്ദ്രമാക്കാന് ഒറ്റ സന്ദര്‍ശനം കൊണ്ടു വാഗ്ദാനം ചെയ്ത മോഡിയോ, അതോ കടലാസിലൊതുങ്ങുന്ന സിദ്ധാന്തം എഴുതിയ മാണി സാറോ ജനങ്ങള്‍ക്ക് ഉപകാരി? അത് തെളിയിക്കേണ്ടത് മാണിസാറിന്റെ മുമ്പോട്ടുള്ള നയങ്ങളാണ്. കസ്തൂരിരംഗന് റിപ്പോര്‍ട്ട് മരവിപ്പിക്കാന് ഇന്ന് വജ്രായുധം ഉള്ള ഒരേ ഒരു നേതാവ് മാണിസാറാണ്. അദ്ദേഹം ഉണര്‍ന്നാല് ഒരു ജനത രക്ഷപ്പെടും ഒരു സമൂഹവും. എന്താണ് ചെയ്യേണ്ടതെന്നാണ് ചോദ്യമെങ്കില് താഴെ പറയുന്നതേതുമാവാം. Plan A കസ്തൂരിരംഗന് നിയമവിജ്ഞാപനം സുധീരമായ നിലപാടുകളിലൂടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില് പിന്‍വലിക്കുക, അല്ലെങ്കില് സര്‍ക്കാരില് നിന്നിറങ്ങിപ്പോരുക. Plan B heritage site ലെ അംഗത്വം വേണ്ടെന്ന് വയ്ക്കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുക.(ഉദാഹരണം: world heritage site declassified in Germany i.e. Dresden Elbe valley ) (- world heritage site status sവേണ്ടെന്ന് വച്ചാല് കസ്തൂരിരംഗന്, ഗാഡ്ഗില് റിപ്പോര്‍ട്ട് അപ്രസക്തമാവും. നഷ്ടം മുമ്പോട്ട് ഫണ്ട് പ്രതീക്ഷിക്കുന്ന പഠന ഏജന്‍സികള്‍ക്ക് മാത്രം! Plan C Sustainable Ecological infrastructure development എന്ന തത്വത്തില് ഊന്നിക്കൊണ്ട് - Environmental protection ഉം ജനകീയ വികസനവും ഉറപ്പാക്കുന്ന പുത്തന് പഠനപദ്ധതികള് കമ്മീഷന് ചെയ്ത് പൊതുസ്വീകാര്യതയോടെ നടപ്പിലാക്കുക. പുത്തന് തലമുറക്കുവേണ്ടത് വെള്ളയടിച്ച കുഴിമാടങ്ങളെയോ കപട സിദ്ധാന്തവാദികളെയോ അല്ല മറിച്ച് പ്രായോഗികതയുടെയും ഉത്തരവാദിത്വത്തിന്റെയും ആള്‍രൂപങ്ങളായ വികാസ പരുഷന്മാരെയാണ്. കേള്‍ക്കാന് ചെവിയുള്ളവന് കേള്‍ക്കട്ടെ.

Saturday, April 5, 2014

Health Expo 2014

SUMA Health Expo

Dear Community Members, It was with great pride we announced the Health Expo to the community. It went very well. On this occasion SUMA Smart Initiatives (SUMA training programs) was officially launched by Fr. Mathews George. The idea behind SUMA Smart Initiatives is to have a series of training and discussion programs, dealing with important challenges facing our society. These include - -Importance of goal setting for youth and children -Career planning -Importance of soft skill development in achieving success and its practical sessions -Understanding internet security and how children use internet -Leadership training programs -Successful parenting -Financial planning for families and individuals, just to name a few. Experts from our community will be addressing these issues. Health expo was definitely the curtain raiser. All those who participated in Health Expo enjoyed it well. The program started with a talk by Dr. Cecily which was very informative. She focused on what to eat to keep ourselves healthy, age wise and calorie wise. The next presentation was done by Dr. Awilda Ramos. It mainly focused on Pediatric Obesity - what our youth and children eat and the health effects of our eating habits. Ms. Juby Thayil then gave an insight on drugs and health. She specifically focused on the pros and cons of weight loss drugs. Ms. Reema Mavelil’s talk was on ergonomics. She demonstrated correct posters for our daily life to avoid back pain and other kinds of ailments. You could see that it covered all topics connected with Health. I am very happy to say that many people joined the SUMA weight loss challenge on the day. Now our total numbers of participants are 22. You are also welcome to participate in this challenge during our next event. Mail me for more information @ bijok2000@yahoo.com. The other activities of the day were Yoga and Zumba. Yoga coach Simrit and Dr. Awilda Ramos led these sessions. SUMA arranged healthy snacks for the event. It was an excellent experience. I extend all credits for this event to Cecily aunty and team. We met at least three times physically and lots of times virtually to plan this event. Thanks to Dr. Raju, Ms. Maya Parappuram and Ms. Lucy Chacko for the incredible advice you shared at the planning sessions. SUMA would like to organize a follow-up to this community health initiative, by organizing a marathon. This program is scheduled as below- Date - Saturday, May 03, 2014. Time - Start by 9.30 am sharp Venue - Assemble at Leon Park Vista Trails, 8561 Rochelle Rd. Mark this day on your calendar and join the community for another day of fun, exercise and bonding.

Thursday, May 23, 2013

അവള്‍ വളരുകയാണ്.... By കപിലന്‍

അവള്‍ വളരുകയാണ്.....

കടുകിനുള്ളില്‍ കടലുണ്ടാക്കാന്‍ കൊതിച്ചു നാടുവിട്ട കൈവിരലില്‍ എണ്ണാന്‍ മാത്രമുള്ള  സന്മനസ്സുള്ളവര്‍ വസിച്ചിരുന്ന ഒരു നഗരം. അവിടെയാണ് ഈ കഥയുടെ തുടക്കം. വലുപ്പച്ചെറുപ്പങ്ങളില്ലാതെ മതഭേതങ്ങളില്ലാതെ ആത്മാവും ശരീരവും ഒന്നായിക്കണ്ട് എന്തിനും ഒന്നായി നിന്നിരുന്ന ഒരു പ്രവാസിതീരം. അവരില്‍ ഒരു മോഹമുദിച്ചു. അവര്‍ക്ക് വംശജയായി ഒരു ഓമനപുത്രിയെ വേണം. അതിനായി അവര്‍ തപസ്സനുഷ്ടിച്ചു. മതഭേതമില്ലാത്ത ഈശ്വരന്‍ അവരില്‍ പ്രത്യക്ഷപ്പെട്ടു. അവരനുഷ്ഠിച്ച ഇന്നലെയുടെ സല്‍കര്‍മ്മഫലസിദ്ധിയായി അവര്‍ക്ക് വരമരുളി. അങ്ങിനെ ആ പ്രവാസിദേശത്തു ഒരു കുടക്കീഴില്‍ കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് അവരുടേതെന്ന് അഭിമാനിക്കാന്‍ ഒരു ദൈഹ്യമായി ഒരു ഓമനപുത്രി സ്വയംഭൂവായി പിറന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവരുടെ ഇന്നലെയുടെ സ്വപ്നസാക്ഷാത്കാരമായി പ്രകൃതി അവളെ അവര്‍ക്ക് സമ്മാനിച്ചു. ആ നല്ല സമൂഹം വെച്ചും, വിളമ്പിയും, വിഴുപ്പലക്കിയും, അവര്‍ക്ക് പിറന്ന പ്രാണനെ ഒരു ത്യാഗിയായി,  വശംവദയായി, വിധേയയായി, വിനീതയായി ഓമനിച്ചു വളര്‍ത്തി.

ഒരു സമൂഹത്തിന്റെ പ്രതീകമായി ജനിച്ചു വളര്‍ന്ന അവളെ ഒരു വ്യക്തിയെന്നതിലുപരി ഒരു  സമാജമായി അവര്‍ കണ്ടു. സമൂഹധനമായ അവളെ പരിപാലിക്കാന്‍ വളര്‍ത്തച്ഛന്‍മാര്‍ പങ്ക് ചേര്‍ന്ന് അരങ്ങത്ത് വരുവാന്‍ തുടങ്ങി.  അവര്‍ അവള്‍ക്കൊരു പേരുമിട്ടു. അവളുടെ പേര്  ഇതിവൃത്തത്തിന് ശേഷം അറിയാം. അവളുടെ വളര്‍ച്ചക്കൊപ്പം ആ സമൂഹവും വളര്‍ന്ന്  വലുതാകുവാന്‍ തുടങ്ങി. അവളുടെ അമ്മുമ്മമാരും മുത്തച്ഛന്‍മാരും അവളെ മടിയിലിരുത്തി മൂളിപ്പാട്ട് പാടി.
നിന്നെ കണ്ടിടുമ്പോള്‍ ഞങ്ങളോര്‍ത്തിടുന്നു
എത്രനാള്‍ നിനക്കായ് ഞങ്ങള്‍ കാത്തിരുന്നു
എത്രനാളിക്കുഞ്ഞിക്കാല്‍ കാണാന്‍ കൊതിച്ചിരുന്നു
ഒടുവില്‍ നീ വന്നണഞ്ഞു ഞങ്ങള്‍ക്കാരോമലായ്

അവള്‍ വേദങ്ങളും, പുരാണങ്ങളും, ബൈബിളും ഖുറാനും പഠിച്ചു പണ്ഡിതയായി. ശാലീനയായ അവള്‍ കൌമാരം പിന്നിട്ടു. അവളുടെ ശാലീനത, സൌന്ദര്യം, വിശാലമനസ്കത, പാണ്ഡിത്യം ഈ സത്ഗുണങ്ങളെല്ലാം വളര്‍ന്ന് പന്തലിക്കുന്ന സമൂഹത്തെ മത്തു പിടിപ്പിച്ചു എന്നു തോന്നുന്നു. അവളുടെ വളര്‍ച്ചയുടേയും വിജയത്തിന്റേയും അധികാരികള്‍ തങ്ങളാണെന്ന് വിധിയെഴുതി കാണാന്‍ വേണ്ടി സമൂഹത്തില്‍ മല്‍സരമാരംഭിച്ചു. ചരിത്രം കുറിക്കപ്പെടാന്‍ അധീശവര്‍ഗ്ഗത്തിന്റെ കൊടിക്കൂറയുമായി ആസ്ഥാന ചരിത്രകാരന്മാരായി ചേരി തിരിഞ്ഞു വേട്ടക്കിറങ്ങി. ഒരുമിച്ച് നട്ടുവളര്‍ത്തിയ ജാതിമരങ്ങളില്‍ ഒരെണ്ണം പൂവിടാന്‍ അല്പം താമസിച്ചപ്പോള്‍ അവരതിനെ വെട്ടിമാറ്റാന്‍ തുനിഞ്ഞു. എന്നാല്‍ അവരൊന്നു മറന്നു. പൂത്തുലഞ്ഞ ജാതിമരത്തിന്റെ പരാഗണ സഹായി തൊട്ടടുത്തു വളരുന്ന  സ്വജാതിമരമായിരിക്കാമെന്നുള്ള സാദ്ധ്യത. തന്‍റെ വളര്‍ത്തച്ഛന്‍മാരില്‍ പലരുടേയും ഓര്‍മ്മയിലില്ലാത്ത മറ്റൊരു മുഖം കണ്ടിട്ടാവാം സഹിക്കവയ്യാതെ അവള്‍ വാവിട്ടു കരഞ്ഞു. അവള്‍ക്ക് സാന്ത്വനം തേടാന്‍ മറ്റൊരിടമുണ്ടോ? ഇതെല്ലാം വിട്ടെറിഞ്ഞു “ഈശ്വരന്റെ സ്വന്തം നാടെന്ന് “ അറിയപ്പെടുന്ന സസ്യശ്യാമള കോമള കേരളം പോലും ഇന്ന്  അവളെ നോക്കി കോമരമാടി പല്ലിളിക്കുകയാണ്. ശേഷിച്ച കാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വീതം  വെയ്ക്കുന്നു, മണലൂറ്റി 44 നദികളും അന്തിശ്വാസം വലിക്കുന്ന  അവസ്ഥയില്‍, പ്രകൃതി തുളുമ്പിയിരുന്ന വയലുകള്‍ നിറയെ ഫ്ളാറ്റുകള്‍, സ്ത്രീ എന്ന ശ്രീത്വത്തില്‍ രതിനിര്‍വേദം കാണുന്ന വര്‍ഗ്ഗങ്ങള്‍. ചൂടില്‍ കത്തി എറിയുന്ന ആ വികൃതകേരളം അവള്‍ക്കെങ്ങിനെ ഒരു സ്വപ്നഭൂമിയാവും? അവള്‍ നൃത്തമാടിയിരുന്ന പുല്‍ത്തകിടിയിലെ കളകളെ മാറ്റുരച്ചറിയാന്‍ കഴിയാതെ അവള്‍ പകച്ചു നിന്നു.

അവളെ ജനിപ്പിച്ച ഈശ്വരന് അവളുടെ നിസ്സഹായതയിലും കണ്ണീരിലും ദയ തോന്നിയിരിക്കാം. അവളുടെ താതന്‍ അവളുടെ ശാന്തിക്കായി സന്ദേശവാഹിനിയായി ഒരു ദൂതികയെ ഈ പ്രവാസിദേശത്തേക്കയച്ചു. അവളെ ഈ ദേശത്തെ പിതൃക്കളായ ചിലരെങ്കിലും മറന്നിട്ടുണ്ടാവില്ല. ഒരിക്കല്‍ ഈ പ്രാണന്‍ നമുക്കൊരു കിലുക്കാം പെട്ടിയായിരുന്നു. കൊഞ്ചിയും കുഴഞ്ഞും ആടിയും പാടിയും നമ്മെ ചിരിപ്പിച്ചിരുന്ന ഒരു കാക്കോത്തിപ്പെണ്ണ്. ഓര്‍മ്മയുണ്ടോ ആ മുഖം? ശ്രീക്കുട്ടി.

ശ്രീക്കുട്ടി കപിലാശ്രമത്തിന്റെ അരികത്തുള്ള ആല്‍മരച്ചുവട്ടിലേക്ക് “അവളെ” വിളിച്ചു കൊണ്ട് പോയി. ആല്‍ത്തറയില്‍ തന്റെ അരികത്തിരുത്തി അവളുടെ കാര്‍കൂന്തല്‍ തലോടിക്കൊണ്ട് പണ്ടത്തെ അതേ കിന്നാര രസത്തില്‍  കിന്നരിക്കാന്‍ തുടങ്ങി.

“ന്ടെ പേര് ശ്രീക്കുട്ടീന്നാ. നാളിശ്ശ്യായി ഇങ്ങടൊക്കെ വന്നിട്ട്. കുട്ടി നീ ഇക്കുറി ഒരു ആഘോഷവേള ഈ ദേശക്കാര്‍ക്കായി ഒരുക്കീരുന്നില്ലേ അമ്പലത്തിലെ ആഡിറ്റോറിയത്തില്  വെച്ചു? അത് കാണാന്‍ തീര്‍ച്ചയായിട്ടും വരണോംന്നു കപിലാചാര്യന്‍ പറഞ്ഞപ്പോ പറ്റില്യാന്നു പറയാന്‍ തോന്നീല്ല്യ. ഞാനും ഇണ്ടാര്‍ന്ന് കപിലാചാര്യന്റെ തൊട്ടടുത്ത് അന്നത്തെ പരിപാടി കാണാന്‍. അന്നവിടെ പലരും നിന്റെ ഭാവിയെ കുറിച്ചു പ്രസംഗിക്കണത് കേട്ടു. ത്രയൊക്കെ കേട്ടിട്ടും കുട്ടീടെ കണ്ണീര് കണ്ടപ്പോ ഒന്നു നേരില്‍ കണ്ടു ഇത്തിരി മിണ്ടാണ്ട് പോവാന്‍ മനസ്സ് തോന്നീല്ല്യ. അതാ കുട്ട്യേ കൊണ്ട് ഇങ്ങട് വന്നത്. ഈ ശ്രീക്കൂട്ടീടെ എല്ലാമെല്ലാമായ കപിലാചാര്യന്‍ നിക്ക് പണ്ട്  പറഞ്ഞു തന്നിട്ട്ള്ള ഒരു മുത്തശ്ശിക്കഥ കുട്ടിക്ക് പറഞ്ഞു തരാം ന്നു കരുതി. അത് കേട്ടു കഴീമ്പോ അറിയും എന്താ ചെയ്യേണ്ടേന്ന്.  കുട്ടി വെഷമിക്കണ്ട. ഒക്കേറ്റിനും ഒരു പോംവഴി ണ്ടാക്കാം”. 

ശ്രീക്കുട്ടി അവളുടെ മുത്തശ്ശിക്കഥ പറയാന്‍ ഒരുങ്ങി. കഥ കേള്‍ക്കാനുള്ള  “അവളുടെ” ജിജ്ഞാസ മുഖത്ത് പ്രകടമായതിനാലാവാം ശ്രീക്കുട്ടി കിന്നരരസം മാറ്റി കപിലന്റെ ഭാഷയില്‍ കഥയാരംഭിച്ചു.  

കുട്ടിയെ പോലുള്ള ഒരു മാണിക്യമുത്ത് ഒരിക്കല്‍ സ്വര്‍ഗ്ഗലോകത്ത് നിന്നും ദേവിമാരുടെ കൈതെറ്റി  ഈ ഭൂമിയില്‍ വീഴാന്‍ ഇടയായി. ആ മാണിക്യത്തിന് പലവിധ ഗുണങ്ങളും ഉണ്ടായിരുന്നു. ഇതറിഞ്ഞ ദേവന്മാര്‍ കുപിതരും അതോടൊപ്പം വിഷണ്ണരുമായി. നീചരായ അസുരര്‍ ആ മാണിക്യം കൈപ്പറ്റുന്നതിന് മുന്പായി ഭൂമിയില്‍ തിരഞ്ഞു കണ്ടു പിടിക്കാന്‍ ദേവന്‍മാര്‍  നിശ്ചയിച്ചു. അതിനായി ഇന്ദ്രനെ അവര്‍ നിയോഗിച്ചു. ഇന്ദ്രന്‍ ഭൂമിയില്‍ വരുന്ന കാര്യവും  കാരണവും അസുരര്‍ മണത്തറിഞ്ഞു. ഇന്ദ്രന്‍ ഭൂമിയില്‍ വന്ന സമയം അസുരര്‍ കാര്‍മേഘം കൊണ്ട് സൂര്യനെ മൂടി ഭൂമിയെ ഇരുട്ടിലാക്കി. ഇതറിഞ്ഞ ദേവന്മാര്‍ ഇന്ദ്രനോട് അന്തിമയങ്ങും വരെ കാത്തിരിക്കാനും ചന്ദ്രനുദിക്കുമ്പോള്‍ അന്വേഷണം തുടരാനും ആഹ്വാനം ചെയ്തു. എന്നാല്‍ ചന്ദ്രനുദിച്ചപ്പോള്‍ അസുരര്‍ വീണ്ടും കാര്‍മേഘം കൊണ്ട് ചന്ദ്രനെ ആവരണം ചെയ്തു കൂരിരുട്ടാക്കി. ഇത് കണ്ട ദേവന്‍മാര്‍ നക്ഷത്ര വിഹായസിന് പ്രകാശമേറ്റി ഇന്ദ്രന് പ്രകാശം പകര്‍ന്നു. എന്നാല്‍ അസുരര്‍ വിട്ടു കൊടുത്തില്ല. അവര്‍ ഭൂമിയെ തന്നെ കാര്‍മേഘം കൊണ്ട് പൊതിഞ്ഞു ഇരുട്ടാക്കി ഇന്ദ്രനെ ആ കൂരിരുട്ടില്‍ തളച്ചു. ഭൂമിയെ കാര്‍മേഘം കൊണ്ട് പൊതിഞ്ഞ അവസ്ഥയില്‍ ഭൂമിയില്‍ എന്തു നടക്കുന്നു എന്നു ദേവന്‍മാര്‍ക്കോ അസുരര്‍ക്കോ കാണാന്‍ കഴിയുമായിരുന്നില്ല എന്നു പറയേണ്ടതില്ലല്ലോ. ഇതിനപ്പുറം മറ്റൊന്നും ചെയ്യേണ്ടത്തില്ലെന്ന് നിശ്ചയിച്ചു അസുരര്‍ വിരമിച്ചു. ഇനി എന്തു ചെയ്യും എന്നോര്‍ത്തു ദേവന്മാരും കുഴങ്ങി. ഈ സമയമാണ് അതിശയപരമായി ഒരു സംഭവം ഉണ്ടായത്. കാര്‍മേഘത്താല്‍ ആവരണം ചെയ്യപ്പെട്ടു അന്ധകാരത്തില്‍ ആഴ്ന്ന ഭൂമിയില്‍  ഉണരുവാന്‍ ഒരു കൂട്ടര്‍ ഉണ്ടായി! ആരാണെന്നോ മിന്നാമിനുങ്ങുകള്‍! മിന്നാമിനുങ്ങുകളുടെ നറുങ്ങുവെട്ടം ഭൂമിയിലെല്ലാം പടര്‍ന്നു. എന്നാല്‍ കാര്‍മേഘത്താല്‍ ഭൂമി ആവരണം ചെയ്യപ്പെട്ടിരുന്നതിനാല്‍ അസുരര്‍ ഇതറിഞ്ഞില്ല.

മിന്നാമിനുങ്ങുകള്‍ ഇന്ദ്രനോട് പറഞ്ഞു, “ ദേവേന്ദ്ര, ഞങ്ങളുണ്ട് കൂട്ടിന്. മാണിക്യം തിരയാന്‍ ഞങ്ങള്‍ വെളിച്ചം പകരാം. ഞങ്ങളുടെ ഈ നറു വെളിച്ചം സൂര്യനോളം  പ്രകാശമില്ലാത്തതായിരിക്കാം. ചന്ദ്രനോളം വെണ്‍മയില്ലായിരിക്കാം, നക്ഷത്രങ്ങളോളം ചഞ്ചലമായി ജ്വലിക്കുന്നതല്ലായിരിക്കാം. എന്നാല്‍ ഞങ്ങളെ അസുരര്‍ക്ക് കാണാന്‍ കഴിയില്ല. ഞങ്ങളെ ആശ്രിതരായി വിശ്വസിക്കാം. അണ്ണാറക്കണ്ണനും തന്നാലായത് എന്നും ഐക്യമത്യം മഹാബലം എന്നുമല്ലെ ചൊല്ലുകള്‍? അങ്ങിനെ മിന്നാമിനുങ്ങുകളുടെ സഹായത്താല്‍ ഇന്ദ്രന്‍ മാണിക്യം വീണ്ടെടുത്ത് ദേവലോകത്തേക്ക് മടങ്ങി. അന്നത്തെ പോലെ  ഇന്നും നാളേയും ആ മിന്നാമിനുങ്ങുകള്‍ ഇവിടെ നമുക്കൊപ്പം ഉണ്ടാവും അന്ധകാരത്തില്‍ ആ നറുവെട്ടം നല്കാന്‍. നാം നടക്കുന്ന വഴിയില്‍ നമുക്ക് ചുറ്റും പാറിപ്പറക്കാന്‍.  

ശ്രീക്കുട്ടി കഥ നിര്‍ത്തി അരികത്തുള്ള അവളുടെ മുഖം പിടിച്ചുയര്‍ത്തി ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു, “ കുട്ടിക്ക് മനസ്സിലായോ കഥയുടെ പൊരുള്‍? നിനക്കുള്ള ഉത്തരം ഈ കഥയില്‍ ഉണ്ട്.

അവളെന്തൊ മറുപടിക്ക് അമാന്തിച്ചു. അവളെ കൂടുതല്‍ വിഷമിപ്പിക്കാതെ ശ്രീക്കുട്ടി തന്നെ മറുപടി നല്കി. ദേവന്മാരായ നല്ലവരും അസുരരായ നീചരും, ഇത്തിള്‍ കണ്ണികളും എല്ലായിടത്തും ഉണ്ടാവും. രണ്ടാം തരക്കാര്‍ “സമൂഹ”ത്തെ “സമൂക”മാക്കാന്‍ ശ്രമിച്ചെന്നിരിക്കും. എന്നാല്‍ വിശാലഹൃദയരായ വിനീതരായ സഹായപ്രേമികളും അവര്‍ക്കിടയില്‍ അനേകമുണ്ട്. അവരെ തിരിച്ചറിയുകയാണ് നീ ചെയ്യേണ്ടത്. നീയൊരുക്കിയ ഇക്കഴിഞ്ഞ ആഘോഷവേളയില്‍ നീ കണ്ടില്ലേ എത്രയെത്ര ഉര്ജ്ജ്വസ്വലരാണ്, ചെറുപ്രായക്കാരാണ്, വിശാലഹൃദയരാണ് നിന്റെ കൈകള്‍ പിടിച്ച് മുന്നോട്ട് കൊണ്ട് പോകാനും നിന്നെ കൂടുതല്‍ മോടി പിടിപ്പിക്കാനും തയ്യാറായി വന്നത്, അതിനായി പ്രതിജ്ഞ എടുത്തതെന്ന്? അവരായിരിക്കും നിന്റെ തുണ. അവരായിരിക്കും നിന്റെ ജീവനാഡി. ഏറെ വിലയേറിയ അഭിപ്രായങ്ങള്‍ പലരില്‍ നിന്നും നീ കേട്ടില്ലേ? അവരൊരുക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന മേലങ്കികള്‍ നിനക്കണിയണ്ടേ, ആസ്വദിക്കണ്ടേ? നിന്റെ ഭാഷ തലമുറകള്‍ക്കനുസൃതമായി ശുദ്ധമലയാളത്തില്‍ നിന്നും ഒരല്പം വ്യതിചലിച്ചാലും അത് ആത്മാവിന്റെ ഭാഷയായിരിക്കട്ടെ. നിന്നില്‍ കൂട്ടായ്മയും, സൌഹൃദവും സമത്വവും, അഭ്യര്‍ഹണവും നിറഞ്ഞു തുളുമ്പട്ടെ.

അവളുടെ കണ്ണുകള്‍ നിറഞ്ഞു സന്തോഷാശ്രുക്കള്‍ കൊണ്ട്. അവളുടെ മനസ്സ് കുളിര്‍ത്തു  പുതുജീവന്‍റെ തുടിപ്പ് കൊണ്ട്. അവള്‍ ശ്രീക്കുട്ടിയെ മാറോടണച്ചു. വളര്‍ത്തച്ഛന്‍മാരെ മനസ്സില്‍ ധ്യാനിച്ചു. മൌനഭാഷയില്‍  അവള്‍ അവര്‍ക്ക് നന്ദി പറഞ്ഞു. ശ്രീക്കുട്ടി വിട പറയും സമയം ഒരു വരപ്രസാദമായി അവളുടെ നെറ്റിയില്‍ ഒരു സിന്ദൂരക്കുറി അണിയിച്ചു.

“അവള്‍ ആരാണെന്നല്ലേ? ഇനി പറയാം അവള്‍ ആരെന്നു. നമുക്കൊപ്പമുണ്ട് അവള്‍.  നമുക്കെല്ലാം അവള്‍ സുപരിചിതയുമാണ്. നമ്മള്‍ നമുക്കായി ജനിപ്പിച്ച നമ്മുടെ പ്രതീകമായ സുമ.  അതേ നമ്മുടെ സ്വന്തം സുമ. നമുക്കൊപ്പം വളരുന്ന സുമ. അതേ “അവള്‍ വളരുകയാണ്.....” അവള്‍ കല്‍പ്പാന്തകാലത്തോളം വളരട്ടെ! വളര്‍ന്ന് പുഷ്പിതയാവട്ടെ.  പെരുന്തച്ചന്‍മാര്‍ തുടങ്ങിവെച്ച കര്‍ത്തവ്യം മന്വന്തരത്തിന്റെ പ്രതീകമായി തീരട്ടെ.  

-കപിലന്‍-




Tuesday, April 30, 2013

MAY- The Month of Programs


Dear Friends,
Greetings from SUMA.  As you all know, in the month of May, we have many programs. We may support all programs. In this light, I am happy to inform details of the program.
1. May 03rd to 05th.
The first Indian Church in San Antonio, St. George Indian Orthodox Church, celebrating 10Th Anniversary from May 03 rd to 5th.
On 3rd, the program starts with public meeting at 6.00 pm followed by Music and Cultural program. The program is presenting by Houston Sarigama, a professional team and the entry is free. The Orthodox Community expects the presence of the entire community there. I am attaching their invitation. Please note the venue.
On 04th, the functions will be from 6.00 pm to 9.30 pm and on 05th the program would be from 9.00 am to 1.30 pm.
 2. May 04th - Surya Festival
Mr. Soorya Krishanamoorthy, inventor of the first light and sound show in India, and his team reaching US for an amazing performance with classical dances. They perform for San Antonio on May 04th. This is a fund raiser for St. Thomas Syro Malabar Mission. Please see more details in the attached flyer. They expects corporation from all people.
3. May 17th- Mallu Star Airline.
SUMA brings the most awaited stage show of the season to San Antonio. This is a Fun & Food filled evening triggered with all sort of entertainment like music, dance, mimic, comedy, and skit. Famous comedians of the Asianet Vodafone fame and Artists of the Amrutha TV's Rasikaraja team joins together first time. Fifty percent of the profit derived from this program would be utilized for setting an "Emergency Release Fund " in order to help needy families in our community.
Please see the brochure. Program is on Mahalakshmi Hall.  



Saturday, January 19, 2013

2013 New Year Celebration Photos

Dear all, 
Our New year Celebration was so great! Thanks for all participated in the full energy driven event. Initially I would like to tell about the dance performance of Sunanda Nair and Team. They were professional dancers and it was wonderful. San Antonio Malayalee Community also performed in the event which was full of fun like Skit, Dance and Mono Act. Thundering dance of our small kids and youth shows our talent! Thanks for all the participants.
The American Grill was so tasty. SUMA ordered Grill for 100 people plus Indian food including vegetarian  for 35 people as we expected only 120 on the basis of last year head count. The final result ended up in few people's fasting! Not kidding. Paid for dinner... but no food. But they cooperated very much till the last minute of packing. 
The most interesting event was the Auction! The competition was interesting and finally the auction amount shot up to $1652/- Jermy Panikker, a new resident of San Antonio won the Samsung Tablet! 
Benny Uncle, Dr. Jose Thayil, David Uncle, Dr. Raju, Stephen Mattatthil and many others participated in the auction.  We, the executive team salutes them! 
Vinu Jose Mavely and Jisna Saji performed as the best MCs. Sreeranjini's instant speech was an eye opener for the community. Arathy Karakattu also did a Malayalam speech. Stephen Mattathil introduced new SUMA team. And thanks to Celina Stephen for helping us to book the venue. 
In between there was a presentation done by myself. It was on New Year Agenda setting. 
Of course few snags had bitten our community. 
If we loved to be assembled together as a big community, there would have been more people! 
When we say it full of pride, it would be like this.  "A New year with all our people, full of malayalees!" 
However, in a pessimist's mind their is another way for saying the same thing: "still....we are malayaleesss...." 
I am serious. 
If we need to keep our tradition and accomplish something for our next generation in USA, we need to come together.  
Forget. Let it go off. SUMA is working hard for making more program this year! 
Come. Join together. Enjoy. Build the community. SUMA EC will be with you. 
And by the by we had booked the venue for Onam and the celebrations will be on 2013 September 14th. 
The success of the program was due to the wonderful work of Mr. Milton Paduthuruthy and Wilson Oomman. Thanks for a wonderful team. Please click the bottom to see the photos. 
Bijo Karakattu 
President, SUMA 

Dear Malayalee Community,

Wednesday, December 12, 2012

അങ്ങനെ ഞാനും!



                                                                   


-Sreerenjini Nair

ഈ ബ്ലോഗ് മുഴുവൻ കഥകളും കവിതകളും കൊണ്ട് നിറയട്ടെ എന്നു ‘പ്രഥമൻ’ ആഗ്രഹിയ്ക്കുന്നു. (കുടിക്കുന്ന പ്രഥമൻ അല്ലെന്റെ മലയാളികളേ, നമ്മുടെ സാക്ഷാൽ പ്രസിഡന്റ് അദ്ദ്യം.) പക്ഷെ, അങ്ങനെ ഒരു ക്രൂരത! അതു വേണോ? കഴിഞ്ഞ യോഗത്തിനു നല്ല ആഹാരം കിട്ടിയതാണേ.

ഞാൻ ഒരു വമ്പിച്ച കലാകാരിയോ എഴുത്തുകാരിയോ അല്ലെന്നു മുൻകൂർ ജാമ്യം. വാക്കിനും വാക്കിനും ഇടയിൽ കാതങ്ങളുടെ അകലം വരുന്ന വിധം എന്റെ എഴുത്തഭ്യാസം നിന്നു പോവാറുണ്ട്. അത് ഒന്നല്ല രണ്ടല്ല നൂറു തവണ. എനിയ്ക്കു തന്നെ പിടിയ്ക്കാത്ത അലസമായൊരു സമാധി.

എന്നെ തിരയുന്ന ഞാൻ - അതു നമ്മളെല്ലാവരും ആണ്‌. എന്നെ ഞാനായി തന്നെ അറിയാൻ, അറിയിക്കാൻ, എന്റെ സമരങ്ങൾ; എന്നെ നീയായി മാറ്റാൻ നിന്റെ പ്രയത്നങ്ങൾ. ഈ പോരാട്ടത്തിനെ ജീവിതം എന്നു വ്യാഖ്യാനിയ്ക്കുന്ന സമൂഹമാവട്ടെ, ഇവ രണ്ടും മാത്രം ചേർന്നുണ്ടായതാണ്‌. ഈ നീ - ഞാൻ പോരാട്ടത്തിനെയാണ്‌ ഞാൻ ചികയുന്നത്. ഞാൻ കുറിയ്ക്കുന്ന ഓരോ വാക്കും വരിയും നമ്മളെത്തന്നെ ഉദ്ദേശിച്ചാവും എന്നു പാഠഭേദം. ശരിയായി പറയേണ്ടതിനെല്ലാം മുമ്പേ 'എല്ലാം ആകസ്മികം' എന്നു ജാമ്യക്കുറിപ്പെഴുതാൻ എനിയ്ക്കറപ്പാണ്‌. എന്നെ വായിക്കുന്നത്, പറയുന്നതെന്തും അപ്പാടെ വിഴുങ്ങുന്ന മണ്ടന്മാരാവില്ലെന്നും  വിശ്വാസമുണ്ട്. (പുരുഷപ്രജകളേ, പ്രകോപിയ്ക്കണ്ട, മണ്ടൻ എന്നു ഞാൻ മണ്ടിയെയും വിളിയ്ക്കാറുണ്ട്.)

തുടരാനാണ്‌ തുടങ്ങുന്നത്‌. എങ്കിലും, വീരസ്യത്തിന്റെ കാറ്റടങ്ങുമ്പോൾ എന്റെ എഴുത്തുവഞ്ചി മുങ്ങുക പതിവാണ്‌. ഇനിയുള്ള വേളകളിൽ അതു നിങ്ങളുടെ തീരത്തേയ്ക്കും അടുക്കട്ടെ. കണ്ടുകിട്ടുന്ന അക്ഷരങ്ങൾ നിങ്ങളേയും എഴുതിയ്ക്കട്ടെ ... ഏളുപ്പത്തിൽ പറയട്ടെ? അങ്ങനെ ബാക്കിയുള്ളവരെഴുതുന്നതു വായിക്കാൻ മാത്രമിരിക്കാതെ സ്വന്തമായും നാലഞ്ചു വാക്കെഴുതൂ മാഷേ..... നമ്മുടെ ബ്ലോഗ് അങ്ങനെ നിറഞ്ഞു തുളുമ്പട്ടെ. നന്നായെഴുതുന്നവർക്ക് പ്രസിഡന്റ് സ്വർണനാണയം സമ്മാനം കൊടുക്കുന്നുണ്ടത്രെ.


Thursday, December 6, 2012

New Year Celebration on Saturday, January 05, 2013


പ്രിയമുള്ളവരേ,
പുതുവർഷവും ക്രിസ്മസും വതിലിലെത്തി.
2013 -ന്റെ നന്മകെളെക്കുറിച്ച്‌ ചിലരെങ്കിലും ചിന്തിച്ച്‌ തുടങ്ങിയിരിക്കും. ഈ വർഷത്തെ ന്യൂ ഇയർ ആഘോഷങ്ങളെക്കുറിച്ച്‌ ചിന്തിക്കാൻ സുമയുടെ BOD നവംബർ 17- ന്  നടന്നതിന്റെ വിവരങ്ങൾ നിങ്ങൾ ഓരോരുത്തരുമായി പങ്കുവയ്ക്കാനാണ്‌ ഈ കുറിപ്പ്‌..
 BOD യിൽ അംഗങ്ങളായ ഇരുപത്‌ പേരെ ക്ഷണിച്ചതിൽ പത്ത്‌ പേരാണ്‌ യോഗത്തിൽ വന്നത്‌...
ഇതിൽ ഏറ്റവും സന്തോഷകരമായ ഒരു കാര്യം, ഓരോരുത്തരും വളരെ കാര്യമാത്രമായി ഏതാണ്ട്‌ മൂന്ന്‌ മണിക്കൂർ സുമയുടെ പ്രവർത്തനങ്ങളെ കുറിച്ച്‌ മാത്രം ചർച്ചചെയ്തു എന്നതാണ്‌.
ഇതോടകം സുമയുടെ ബ്ലോഗ്‌ 1246 ഹിറ്റ്‌ ചെയ്യപ്പെട്ടു. അതിൽ 18 ഹിറ്റ്സ്‌ ഒഴിച്ച്‌ ബാക്കി മുഴുവനും സാൻ അന്റോണിയോയിൽ നിന്നാണ്‌!
 മലയാളി കമൂണിറ്റിയിൽ സുമയോടുള്ള താത്പര്യമാണ്‌ ഇതിൽ നിന്നും മനസിലാക്കാവുന്നത്‌. നമ്മുടെ സ്ഥിരം പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി, ദീപാ നായരുടെയും ജിനോൾ ജോസഫിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കും വനിതകൾക്കുമായി കലാപരമായ പരിശീലനത്തിനും മറ്റുമുള്ള പരിശീലനപരിപാടികൾക്കുമായി ഒരു സ്ഥിരം വേദി ഉണ്ടാക്കുകയാണ്‌.

സുമയുടെ ജോയിന്റ്‌ സെക്രെട്ടറിയായി ശ്രീരജ്ഞിനി പ്രർത്തിക്കാൻ തുടങ്ങിയതും സന്തോഷത്തോടെ അറിയിക്കുന്നു. നമ്മുടെ ബ്ലോഗിൽ  ശ്രീരജ്ഞിനിയുടെ തൂലിക ഉടനെ മഷി ചാർത്തി തുടങ്ങും. നിങ്ങളുടെ ഓരോരുത്തരുടെയും രചനകളും കുറിപ്പുകളും ബ്ലോഗിലേക്ക്‌ പോസ്റ്റ്‌ ചെയ്യുക. ഇത്തരം ചെറിയ ചെറിയ ചുവടുകളിലൂടെയാണ്‌ നമ്മൾ ഒരു സമൂഹമെന്ന നിലയിൽ നേട്ടങ്ങൾ തീർക്കേണ്ടത്‌.

വിനു ജോസിന്റെ നേതൃത്വത്തിൽ റ്റീൻ-യൂത്ത്‌ പരിശീലനവും കൂടിക്കാഴ്ചകളും ഡിസംബർ 8 ഞായർ മുതൽ ആരംഭിക്കുകയാണ്‌. നമ്മുടെ കുട്ടികൾക്ക്‌ നല്കേണ്ട അറിവുകളും നിർദ്ദേശങ്ങളും അവരുമായി നേരിട്ട്‌ സംവദിച്ച്‌ മനസിലാക്കി, വിവിധ തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്‌ ലക്ഷ്യം. കരിയർ ഗൈഡൻസ്‌ മുതൽ ടീനേജ്‌ പ്രത്യേകതകൾ വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലന പരിപാടികളാണ്‌ ആവിഷ്ക്കരിക്കുന്നത്‌.

മലയാളി കമ്യൂണിറ്റിയിൽ തന്നെ ചെറിയ ചെറിയ കമ്യൂണിറ്റികളായി നമ്മൾ നില്ക്കുമ്പോൾ പ്രൊഫഷണൽ തലത്തിൽ ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യാൻ എളുപ്പമല്ല. അതുകൊണ്ട്‌ തന്നെ ഒരു വലിയ മലയാളി കമ്മ്യൂണിറ്റി എന്ന നിലയിൽ നമുക്ക്‌ ഒരുമിച്ച്‌ ഒരു ശക്തിയായി നിന്നാലെ വളരുന്ന തലമുറയ്ക്ക്‌ ആവശ്യമുള്ളതും ആശാവഹമായതുമായ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. സുമ നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണെന്ന ബോധ്യത്തിൽ സുമയുടെ പ്രവർത്തനങ്ങളോട്‌ സഹകരിക്കുവാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പുതിയ സംരംഭങ്ങൾക്ക്‌ സഹായകമായ എല്ലാ നിർദേശങ്ങളും മുന്നറിയിപ്പുകളും ദയവായി അറിയിക്കുക.

New Year Program on Saturday January 05, 2013.
ഇത്തവണ നമ്മുടെ പ്രോഗ്രാമുകൾ കൂട്ടിയിണക്കി  ഒരു പ്രൊഫഷണൽ നിലവാരത്തിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഈ സംരംഭത്തോട്‌ സഹകരിക്കാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ അറിയിക്കുക. പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈമയിലിലോ ഫോണിലോ അറിയിക്കുക.
സ്നേഹത്തൊടെ
ബിജോ കാരക്കാട്ട്‌ (പ്രസിഡന്റ്‌)))))) sumabulletin@gmail.com    210- 723- 8243
 മില്‍ ട്ട് ൺ പടുതുരുത്തി (സെക്രെട്ടറി) ,